കക്കരുത് ,പക്ഷേ അടിച്ചുമാറ്റി ക്കോളൂ

ഇംഗ്ലണ്ടിലെങ്ങാ ണ്ടിരിക്കുന്ന പാവം പള്ളീലച്ചന്‍ കുര്‍ബാനയില്‍ കുഞ്ഞാടുകളെ ഉപദേശിച്ചത്, കക്കരുത് പക്ഷേ അടിച്ചുമാറ്റി ക്കോളൂ എന്നാണ്. ക്രിസ്മസ്സ് ആഘോഷിക്കാന്‍ പാങ്ങില്ലാത്തവര്‍ മോഷണത്തിനും ഭവനഭേദനത്തിനും വേശ്യാവൃത്തിക്കും പോവാതെ വന്‍‌കിട മാളുകളില്‍ വല്ലതും കയറി ‘അടിച്ചുമാറ്റുന്നതില്‍ തെറ്റില്ലെന്ന്’ അങ്ങോരുടെ ദിവ്യോപദേശം പാവപ്പെട്ട ഭക്തരെ മനംകുളിര്‍പ്പിച്ചെങ്കിലും
പോലീസുകാരെയും ഭരനാധികാരികലെയും വിളറി പിടിപ്പിച്ചിരിക്കയാണെന്ന്മാത്രം.യോര്‍ക്കിലെ സെന്റ് ലോറന്‍സ് പള്ളിയിലെ റവറന്റ് ടിം ജോണ്‍സാണ് കഥാപാത്രം.

അതിനിടെ അമേരിക്കയില്‍ 60 ലക്ഷം ആളുകള്‍ സര്‍ക്കാര്‍ സൌജന്യ ഭക്ഷണം കഴിച്ചാണ് കഴിഞ്ഞുകൂടു ന്നതെന്ന് പുതിയ വിവരം. ആറക്ക ശമ്പളവും സ്വിമ്മിങ് പൂളടങ്ങുന്ന വീടുമെല്ലാം നഷ്ടപ്പെട്ട എക്സിക്യുട്ടീവുകളാണിതില്‍ ഭൂരിഭാഗവും.


ഇതെല്ലാമിരിക്കെത്തന്നെ ഏത് സാമ്പത്തിക മാന്ദ്യത്തെയും മറവി യിലേക്ക് തള്ളും വിധം അത്യാര്‍ഭാടപൂര്‍ണ്ണമായാണ് പുതുവര്‍ഷം മഹാനഗരങ്ങലില്‍ ആടിത്തിമര്‍ത്തത്. ദുബായ് ഈ പേക്കൂത്തില്‍ ഒട്ടും പിശുക്കു കാണിച്ചതേയില്ല. ഉത്സവത്തിമര്‍പ്പില്‍ നഗരവാസികളെ ആവെശംകൊള്ളിക്കാനെത്തിയ നക്ഷത്രങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം ആരുടെ യും കണ്ണുതള്ളിപ്പിക്കുന്നതാണ്. അബൂദാബി എമിറേറ്റ്സ് പാലസില്‍ ഉടലിള ക്കിപ്പാടിയതിന് റിഹാന എന്ന ലോക പ്രശസ്ത നടി മണിക്കൂറുകള്‍കൊ ണ്ട് കൈയ്യിലൊതുക്കിയത് 18 ലക്ഷത്തി മുപ്പതിനായിരം ദിര്‍ഹം. ഇതേ നേരകൊണ്ട് മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ നിന്ന് ബിപാഷ ബസു ഒപ്പിട്ടു വാങ്ങിയത് ഒന്നരക്കോടി രൂപ. ദുബായ് എക്സ്പോ സെന്ററിലെത്തിയ അമിഷാപട്ടേല്‍ 275222 ദിര്‍ഹമും അതേ സ്റ്റേജില്‍ ഗോവിന്ദ 589761 ദിര്‍ഹമും അടിച്ചെടുത്തു. സെലിന ജെറ്റ്ലിക്ക് മുംബെയ് കണ്ട്രി ക്ലബ് സ്മ്മാനിച്ചത് 50 ലക്ഷം രൂപ.

കായംകുളംകൊച്ചുണ്ണി ദുബായിലും

‘കാണാന്‍’ കൊള്ളാവുന്ന ടി.വി.സെറ്റുകള്വേണമെന്ന ദുബൈ ജയിലിലെ തടവുകാരുടെ ആവലാതിക്ക്അറുതിയായി.കാലഹരണപ്പെട്ട ടി.വി മാറ്റി പുതിയവ എര്പ്പാടാക്കണമെന്ന ആവശ്യംപുലര്ന്നു കിട്ടാന്പക്ഷേ കുറേ ബിസിനെസ്സുകാര്അകത്താകുന്നതുവരെ കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. ജയിലധി കൃതരുടെ ഇതുവരെയുള്ള മറുപടി പുതിയവ വേണമെന്ന് വാശിയുള്ളവര്കയ്യീന്ന്കാശെടുത്തു വാങ്ങിച്ചോളാ നായിരുന്നു.അങ്ങനെയിരിക്കെയാണ് അനുഗ്രഹംസാമ്പത്തികമാന്ദ്യത്തിന്റെ രൂപത്തില്വന്നെത്തുന്നത്. സാമ്പത്തിക ക്രമക്കേടുകളില്പ്പെട്ട് ജയില്വാസത്തിന് ഭാഗ്യം സിദ്ധിച്ചഒരു പറ്റം ബിസിനസ്സുകാര്ചേര്ന്ന്ജയിലിലേക്കാവശ്യമായ മുഴുവന്ടി.വി.സെറ്റുകളുംസംഭാവന ചെയ്തിരിക്കയാണ്.വര്ഷംഒന്നു കഴിഞ്ഞിട്ടും വിചാരണ തീരാതെബോറടിച്ചിരിക്കുന്ന കുബേര തസ്കരന്മാരുടെ ഔദാര്യത്തിനുമുന്നില്കായംകുളം കൊച്ചുണ്ണിദക്ഷിണ വെച്ച് കീഴടങ്ങിയതു തന്നെ.(കടപ്പാട്: ഗള്‍ഫ് ന്യൂസ് 01.01.2010)

വൈരുധ്യാത്മക ആഡംബരം

പുതിയലോകക്രമം വരുത്തിത്തീര്‍ത്ത ജീവിത ദുരിതങ്ങളുടെ ഏറ്റവും
പുതിയ ഉദാഹരണമാണ് ലുവാണ്ഡ നഗരം.
ജീര്‍ണ്ണിച്ച ചേരികള്‍ക്കൊപ്പം ആഡംബര ഹോട്ടലുകള്‍. വിലകൂടിയ കാറുകള്‍ക്കിടയിലൂടെ ചീറിപ്പായുന്ന തുരുമ്പെടുത്ത സ്കൂട്ടറുകള്‍.ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായ ലുവാണ്ഡയുടെ വിചിത്ര വൈരുധ്യമാണിത്. പെട്രോള്‍ – രത്ന സമ്പന്നമായ അം‌ഗോള എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് ലുവാണ്ഡ.
19975 തൊട്ട് 2002 വരെ നീണ്ട ആഭ്യന്തര ലഹളകളാല്‍ പിച്ചിച്ചീന്തപ്പെട്ട ഈ രാജ്യത്തിന്റെ 70 ശതമാനം ആളുകളുടെയും ദിവസ വരുമാനം 80 രൂപയില്‍ത്താഴെയാണെങ്കിലും പട്ടണത്തില്‍ ഭേദപ്പെട്ടൊരു വീട് വാടകക്കു കിട്ടണമെങ്കില്‍ മാസം 6 ലക്ഷം രൂപയെങ്കിലും എണ്ണിക്കൊടുക്കണം.
2002 ല്‍ യുദ്ധം അവസാനിച്ചതോടെ വിദേശക്കമ്പനികള്‍ വന്തോതില്‍ തൊഴിലാളികളെ കൊണ്ടുവന്നതോടെ തുടങ്ങിയതാണ് അറ്റമില്ലാത്തയീ വിലക്കയറ്റം. തദ്ദേശീയര്‍ ഇപ്പോഴും 'അങ്നനെയങ്ങ് ജീവിച്ചു പോകുന്നുവെന്ന' അവസ്ഥയില്‍ത്തന്നെ. എന്നാലോ ജീവിതച്ചെലവില്‍ ഏറ്റവും ചെലവേറിയ ജാപ്പനീസ് നഗരങ്ങളെപ്പോലുമാണ് കടത്തിവെട്ടിയിരിക്കുന്നതീ നഗരം .

കലക്കി മോനേ നടേശാ‍

നടേശന്‍ മുതലാ‍ളി വില്ലു കുലച്ചപ്പോള്‍ സഭാപിതാക്കള്‍ക്ക് മുട്ടു വിറച്ചു. ആ‍ണായിപ്പിറന്നൊരുത്തന്‍ ഭൂമി മലയാളത്തിലിണ്ടെന്ന് ഇപ്പോള്‍ നാ‍ട്ടാര്‍ക്ക് ബോധ്യായി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് പാര്‍ട്ടികളാണ്, പള്ളിയല്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ സുധീരം പ്രസ്താവിച്ചത്.പള്ളിക്കാര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചോണം. ഹല്ല പിന്നെ.


ചെന്നിത്തല രമേശനും പിണറായി വിജയനും നാക്കിറങ്ങിപ്പോയേടത്താണ് മലയാളി മനസ്സാക്ഷിയെ ഉയര്‍ത്തിപ്പിടിക്കാന്‍ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയെന്നത് അനേകം സന്ദേശങ്ങളും ഒപ്പം സന്ദേഹങ്ങളും പകര്‍ന്നു തരുന്നുണ്ട്.നേരത്തെ പലപ്പോഴും ഈഴവ പ്രാതിനിധ്യത്തിനായ് ശംഖ് മുഴക്കിയ മാന്യശ്രീ ഇപ്പോഴാണ് യഥാര്‍ത്ഥ ശ്രീനാരായ്ണീയനാവുന്നതെന്നും സമാധാനിക്കാം.


രണ്ടു പള്ളീലച്ചമ്മാ‍രും ഒരു പള്ളീലച്ചിയും ചേര്‍ന്നു കാ‍ണിച്ച പോക്കണംകേടിന് പാവമൊരു സത്യകൃസ്ത്യാനിപ്പെണ്‍കൊച്ച് തലക്കടി വാങ്ങി കിണറ്റിലോട്ട് മുഖം കുത്തിവീണ് മരിച്ചപ്പോള്‍ മുഖം തിരിച്ചു നടന്ന വിശുദ്ധപിതാക്കളേ, ആഗോള സോഷ്യലിസവും ദേശീയ മതേതരത്വവും പുലമ്പുമ്പോഴും സഭയെത്തൊട്ടാല്‍ പൊള്ളുമെന്ന് ഭയക്കുന്ന രാഷ്ട്രീയക്കുഞ്ഞാടുകളേ നിങ്ങള്‍ക്ക് തലക്കു വെളിച്ചം വരുന്നതെന്നായിരിക്കും? നിങ്ങള്‍ തീര്‍പ്പാനിരിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിനായ് ആണ്‍‌ടോടാണ്‍‌ട് ഞങ്ങള്‍ പോളിങ് ബൂത്തില്‍ച്ചെന്ന് മുട്ടിപ്പ്രാര്‍ത്ഥിക്കാം.12.09.2009

ഗൂഗ്‌ള്‍ ഞൊട്ടയിടുന്നു, ചൈനയില്‍.

29.09.2009
നമ്മുടെ നാടന്‍ വിപ്ലവകാരികള്‍ക്കും ലോകോത്തര മുതലാളിമാര്‍ക്കും ഒരുപോലെ ‘മധുര മനോഹര മനോജ്ഞ‘മാണ് ചൈനയെങ്കിലും‍ 9 വര്‍ഷത്തെ സേവനത്തിനു ശേഷം പിടിച്ചു നില്‍ക്കാനാവാതെ കിതയ്ക്കുകയാണ് ലോകോത്തര തെരച്ചില്‍ പേടകം “ഗൂഗ്‌ള്‍”.തദ്ദേശീയനെന്ന നിലയില്‍ ഗവണ്‍‌മെന്‍‌റ്റ് വിഹിതവും അവിഹിതവുമായ അനുഭാവം വേണ്ടുവോളം അനുഭവിക്കുന്ന ബൈദു കോര്‍പ്പറേഷനാണ് മുഖ്യമായും ഗൂഗിളിനിവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. ഭുവനപ്രശസ്തനായ, ഗൂഗിളിന്‍‌റെ ചൈനീസ് കാര്യ മേധാവി ‘കൈ ഫൂ ലീ‘ യുടെ രാജിയോടെ കാര്യങ്ങല്‍ കൂനിന്‍‌മേല്‍ കുരു പോലായിരിക്കുന്നു.
ലോകത്തങ്ങോളമിങ്ങോളമുള്ള ആവിഷ്കാര സ്വാതന്ത്ര്യവാദികള്‍ വലിയ വായില്‍ നിലവിളിച്ചെങ്കിലും, രഷ്ട്രീയവൈരമുള്ള സൈറ്റുകള്‍ തടയാമെന്ന് സര്‍ക്കാരുമായി ധാരണയിലെത്തി പ്രവര്‍ത്തനമാരംഭിച്ച ഗൂഗിളിന് ലോകത്തെ എറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പോളം കീഴടക്കനുള്ള മോഹം ബാലികേറമലയായിരിക്കയാണ്.രാജ്യത്തെ മുപ്പത്തി നാല് കോടി വരുന്ന നെറ്റ് ഉപയോക്താക്കളില്‍ മൂന്നില്‍‌രണ്ടും യുവാക്കളാണെങ്കിലും മിക്കവരും ഗൂഗ്‌ളെന്ന പേര്‍ കേട്ടിട്ടേയില്ല. കേട്ടവര്‍ക്കത് ഉച്ചരിക്കാനുമറിയില്ല. അങ്ങനെ മൂന്നു വര്‍ഷം മുമ്പ് പേര്‍ ‘ഗൂജ്’ എന്നാക്കി മാറ്റിയപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയാം. പിന്നെ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ‘ഗോഗോ’ എന്ന സൈറ്റ്. കാശു ചെലവില്ലാതെ പരസ്യം കിട്ടിയതിന്റെ അര്‍മാദത്തിലാണിപ്പോള്‍ ഗൊഗൊ. ഗൂഗിളിന്റെ ചൈനീസ് ഭാഷ്യം കിട്ടാന്‍ G.cn എന്നു വേണം ടൈപ്പാന്‍.



ഗൂഗിള്‍ ലോകത്തെങ്ങും ആധിപത്യം നേടിയത് വാമൊഴി പ്രചാരത്തിലൂടെ യായിരുന്നെങ്കിലും ചൈനയിലത് നടക്കുമെന്ന മനപ്പായസം തൂറ്റിപ്പെയെന്നേ പറയാനൊക്കൂ.
2000ത്തില്‍ ചൈനീസ് ഭാഷയില്‍ സെര്‍ച്ച് എഞ്ചിന്‍ ‍ ആരംഭിച്ചെങ്കിലും, ചൈനാ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുന്നത് 2006ലാണ്. 2001ല്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ ‘ബൈദു‘വാകട്ടെ ഈ തക്കത്തില്‍ വ്യാപാര പരസ്യ മേഖലകളിലൊന്നാകെ ആധിപത്യമുറപ്പിക്കുകയും ചെയ്തു.വിടാനൊരുക്കമില്ലാത്ത ഗൂഗ്‌ള്‍ യൂനിവെഴ്സിറ്റി വിദ്യാര്‍ഥികളെയും മറ്റും ചാക്കിലാക്കാനായി 25 ഓളം നഗരങ്ങളില്‍ ചുറ്റിക്കറങ്ങാനായി ഒരു വന്‍ സംഘത്തെ ഭാണ്ഡം മുറുക്കി അയച്ചിരിക്കയാണ്.

കമ്പ്യൂട്ടര്‍ വാങ്ങാന്‍ പാങ്ങില്ലാത്തതിനാല്‍ 70 കോടിയോളം വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കും മൊബൈലിനെ ആശ്രയിക്കുന്ന രാജ്യമാണ് ചൈന.

-ഗൂഗിളിന്റെ പട്ടയഭൂമിയില്‍ കയറി ഗൂഗിളിനെത്തന്നെ ഞോണ്‍‌ടുന്നതില്‍ പാവപ്പെട്ട ഈ കുടിയാനോട് പൊറുക്കണം.

ശില്പയ്ക്കും ചായക്കട.

നാദാപുരത്തുകാരേ നിങ്ങള്‍ തുറന്നിട്ട ആഹാരവ്യവഹാരത്തിന്റെ വഴിയിലേക്ക് പുതിയൊരവതാരം കൂടി. മോഹന്‍ലാലിനു ശേഷം ദുബായില്‍ ചായക്കട തുറക്കാനായി കോപ്പുകൂട്ടുന്നത് മറ്റാരുമല്ല, ശില്പാ ഷെട്ടി. ജുമൈറ ബീച്ചില്‍ അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന റെസ്റ്റോറന്‍‌റിന് കണ്ടിരിക്കുന്ന പേര് - ടിഫിന്‍ ബൈറ്റ്സ്. ഉടമ ബോളിവുഡ് താരമാകുമ്പോള്‍ വിളമ്പുന്നത് നല്ല ‘ചൂടന്‍’ വിഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി വരേണ്ടത് രാഖി സാവന്താണ്. ആവി പറക്കുന്ന ഇനങ്ങള്‍ കൈയ്യിലിരിക്കുമ്പോള്‍ സ്വയംവരത്തിനായ് ചാനലുകള്‍ തേടിപ്പോവേണ്ടി വരില്ല മഹിളാമണിക്ക്. തല്‍ക്കാലം എലേഷ് പരുന്‍‌ജന്‍‌വാല വേറെ പെണ്ണു നോക്കട്ടെ .‘സ്വയംവരത്തിന്‘ എക്കാലത്തും പേരു കേട്ട ഭൂമിയാണല്ലോ ദുബൈ നഗരം. മുന്‍പരിചയത്തിന്റെ പേരില്‍ സഹായത്തിന് മ്മടെ ഉണ്ണിമേരിയേം കൂട്ടാവുന്നതാണ്. 26 09 2009

ദുബായിലെ തിമര്‍പ്പുകള്‍






20 09 2009





എല്ലാവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍.

ദുബായില്‍ നോമ്പറുതിക്കു ശേഷമുള്ള ആഘോഷത്തിലേക്ക് ജനം ഉത്സാഹപൂര്‍വം ചുവടുവെക്കുകയാണ്. ഇന്നലെത്തൊട്ട് പെരുന്നാള്‍ ദാനത്തിന്റെ സംഭരണത്തിനും ലേബര്‍കേമ്പുകളിലും മറ്റും ദുരിതജീവിതം നയിക്കുന്നവര്‍ക്ക് അതെത്തിക്കുന്നതിനുള്ള കഠിനയത്നത്തിലുമായി അനേകം യുവാക്കള്‍ സജീവമയിരുന്നു. വ്രതമാസത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുള്ള വഴി ദീനരുടെ ആഘോഷവേളകള്‍ സമൃദ്ധമാ ക്കയാണെന്നതാണ് ദൈവകല്പന. അരികുവല്‍കരിക്കപ്പെട്ടവരുടെ സൌമ്യമായ ആനന്ദങ്ങളില്‍ നിര്‍വൃതി കണ്ടെത്തുന്ന ആത്മീയതയുടെ വിമോചനമാര്‍ഗ്ഗം.

ദുബായിലെ ആഘോഷങ്ങളെല്ലാം ആത്യന്തികമായി ഗാനമേളകളും മിമിക്രിപ്പേക്കൂത്തുകളുമാണെന്നു വന്നിരിക്കുന്നു കുറേ നാളുകളായിട്ട്. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എം.ടി ക്ക് ഉപഹാരം നല്‍കുന്ന വേദിയില്‍ പോ ലും ആളെക്കൂട്ടാന്‍ മിമിക്രിക്കാരെ വാഴിച്ചതാണ് ദുബായുടെ ചരിത്രം. കാശ് കടം വാങ്ങി ആല്‍ബമെടുത്ത് ബസ് സ്റ്റാന്റിലും ഫുട്പാത്തിലുമിട്ട് വില്‍ക്കുന്നവനൊക്കെയും ഗായകഗന്ധര്‍വരായി ദുബായില്‍ ആടിത്തിമര്‍ക്കാനെത്തിയിരിക്കയാണ്. ചാനലുകളിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമ്മിലേക്ക് വിളിച്ച് സല്ലപിക്കുന്ന വിഡ്ഡിയാന്‍ പ്രവാസിക്ക് കാശ് തുലക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടി. നടക്കട്ടെ - മിടുക്കന്‍മാര്‍ക്ക് കാശുണ്ടാക്കാനാണല്ലോ ദുബായിലെങ്ങും ഓഡിറ്റോറിയങ്ങള്‍ പണിതിട്ടിരിക്കുന്നത്. ഇവിടെ മതാഘോഷങ്ങളുടെ ബാനറില്‍ മിമിക്രിയും ഗാനമേളകളും കൊണ്ടാടുന്ന മുസ്ലിംജനം കേരളത്തിലെ മാപ്പിളമാര്‍ മാത്രമേയുള്ളൂ എന്നതും വിചിത്രമായ യാഥാര്‍ത്ഥ്യമാണ്.




പെരുന്നാള്‍ ദിനത്തിലും തലേന്ന് രാത്രിയിലും ഇറച്ചിക്കച്ചവടത്തിന്റെ ബഹളം ദുബായ് കാണുന്നു. രാത്രിയില്‍ സൂപ്പര്‍മാര്‍കറ്റുകളിലെ ബച്ചറി സെക്‍ഷനില്‍ ബിരിയണിക്കായ് തിരക്കൊഴിയാതെ മട്ടനും ചിക്കനും വെട്ടിനുറുങ്ങിയപ്പോള്‍ , പെരുന്നാള്‍ പകലുകളില്‍ നായിഫിലെയും ബറാഹയിലെയും ഗല്ലികളില്‍ തീപ്പീടിച്ച അരക്കെട്ടുകളുമായി കൂട്ടംകൂടി നില്‍ക്കുന്ന ആണുങ്ങളും അവരുടെ ശുക്ലസജ്ജമായ ആര്‍ത്തികളെ ശമിപ്പിക്കാനായി കാത്തുകെട്ടി നില്‍ക്കുന്ന നീഗ്രോതരുണികളും നഗരത്തിന്റെ അലോസരക്കാഴ്ചയായി. മനുഷ്യന്റെ ആദിമ ദാഹങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും വിശുദ്ധ കല്പനകളെയും താങ്ങാനാവാതെ ശമനത്തിനായ് ഇരുള്‍വഴികള്‍ തേടുകയാവാം.


***************************************
മലയാളത്തില്‍ സാംസ്കാരിക സംവേദനങ്ങള്‍ എത്രമേല്‍ ദുര്‍ബ്ബലമാണെന്ന് ഈദ് ദിനത്തില്‍ പത്ര ചാനലാദികളില്‍ പ്രത്യക്ഷപ്പെട്ട ആശംസാവചനങ്ങള്‍ മനസ്സിലാക്കിത്തരുന്നു. റംസാന്‍ കഴിഞ്ഞെന്നും ഇന്നാഘോഷിക്കുന്നത് ഈദ് (പെരുന്നാള്‍ എന്ന് മലയാളം) ആണെന്നും സിനിമ-സംഗീത-സാഹിത്യ താരങ്ങള്‍ക്കൊന്നും അറിയാതെ പോകുന്നതിന്റെ കാര്യമെന്ത്? ആഗോള ബുദ്ധിരാക്ഷസര്‍ വാഴുന്ന ചാനലുകളിലെ പെരുന്നാല്‍ ദിന പരിപാടികള്‍ക്കും പേര് റംസാന്‍ പരിപാടികളെന്നു തന്നെ. ഈദിന് നേരേണ്ടത് ഈദാശംസകളാണ് , റംസാന്‍ ആശംസകളല്ലെന്ന് എന്നാണാവോ നാം തിരിച്ചറിയുന്നത്. സാംസ്കാരിക ആലസ്യം അജ്ഞതയെ ബലപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നുമാത്രം ഓര്‍ക്കുക.റംസാന്‍ അവസാനിച്ച് തൊട്ടടുത്ത ദിവസം വരുന്ന ഈദ് ദിനത്തിലെ പത്രങ്ങളില്‍ (വിശിഷ്യാ തെക്കന്‍ കേരളത്തില്‍)ചിലതിന്റെ വാര്‍ത്താ ശീര്‍ഷകം ഇപ്പോഴും ഇങ്ങനെ: ഇന്നു റംസാന്‍.

ദുബായ് മെട്രോ:യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ


12 09 2009
കേട്ടെഴുത്ത് സാഹിത്യത്തിലെ ആരോമല്‍ ചേകവരായ താഹ മാടായി, രാഘവന്‍ സഖാവിനു ശേഷം കയറിപ്പിടിച്ചത് കുഞ്ഞാലിക്കുട്ടി സായ്‌വിനെ. കലക്കന്‍ സംഭവം. ഐസ്ക്രീം സംഭവങ്ങള്‍ക്കു ശേഷം താനാകെ മാറിയെന്നും ഇപ്പോള്‍ നേരത്തിന് നമസ്കരിക്കാറുണ്‍ടെന്നും മറ്റും പറഞ്ഞു പോകുമ്പോള്‍ ചില ദോഷൈക ദൃക്കുകളുടെ ചോദ്യം, അപ്പോ ഇതൊന്നും നേരത്തെ പതിവില്ലായിരുന്നോ? പണ്ടൊരിക്കല്‍ മുസ്ലിം ലീഗിന്റെ സമ്മേളന സ്ഥലങ്ങളില്‍ മുസ്ലീം സമൂഹ പ്രാര്‍ത്ഥനയ്ക്ക് സൌകര്യം ചെയ്യണമെന്നാവശ്യപ്പെട്ട ഉത്തരേന്ത്യന്‍ മൌലാനമാര്‍ക്ക് ജസ്വന്ത് സിങിന്റെ പുതിയ ഹീറൊ മുഹമ്മദലി ജിന്ന കൊടുത്ത മറുപടി, അപ്രായോഗികം എന്നായിരുന്നുവത്രെ. അവസാനം ഗതികെട്ട മൌലാനമാര്‍ വിനീതമായ മറ്റൊരു അപേക്ഷ ജിന്നാ സമക്ഷം വെച്ചു, താങ്കള്‍ നമസ്കരിക്കണം. മറുപടി : ശ്രമിക്കാം.കാലവും കഥാപാത്രങ്ങളും മാത്രമേ മാറുന്നുള്ളൂ, തിരക്കഥ ഒന്നു തന്നെ. അന്നു പാകിസ്ഥാന്‍ ഇന്നു മലപ്പുറം. അന്ന് മുസ്ലിം അവഗണന, ഇന്നുമതു തന്നെ പല്ലവി. അന്ന് അരിശം കോണ്‍ഗ്രസ്സിനോടാണെങ്കില്‍ ഇന്നത് സി.പി.എമ്മിനോട്. ഇടതുപക്ക്ഷം അധികാരത്തില്‍ വരുന്ന ഒന്നാം നാള്‍ തൊട്ട് തുടങ്ങും സ്ഥിരം വായ്ത്താരി - മുസ്ലിം പീഡനം, ന്യൂനപക്ഷ പീഡനം.
*******
ഇപ്പോള്‍ പിണറായിക്കും കോടിയേരിക്കും കണ്ടകശ്ശനി. ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ശുക്രദശ. പിണറായി സഖാവ് സന്തതിയെ അമേരിക്കയിലോട്ട് പഠിക്കാനയച്ച കാരണം സ്വന്തം മാനം പോവാതെ പിടിച്ചു നില്‍ക്കുന്നു.( ആ വകയിലുള്ള വിമര്‍ശനങ്ങളൊക്കെ നേരിടാന്‍ പുകാസ കുഞ്ഞമ്മദെന്ന ചാവേറിനെ വിട്ടിട്ടുണ്ട്). ചാണ്ടിക്കുഞ്ഞിനെ ദല്‍ഹിക്കു പഠിക്കാന്‍ വിട്ട കാരണം ഉമ്മന്‍ ചാണ്ടിക്കും വലിയ സൊല്ലയില്ല. കരുണാകരനു ശേഷം പുത്രദുഃഖം അനുഭവിക്കാനുള്ള യോഗം കോടിയേരിക്കാണ്. രാജന്റെ പേരു പറഞ്ഞ് എത്ര കാലം വേട്ടയാടിയാതാ കരുണാകരനെ. ദുബായിലെ പണിവിട്ട് മോന്‍ തിരിച്ചു വന്ന ശേഷമാ ലീഡറുടെ ഭാവി മങ്ങിയത്. കോടിയേരീക്ക് മോനെ ദുബായിലയച്ച് ശേഷവും.കൊടുത്താല്‍ ദുബായിലും കിട്ടുമെന്ന് പുതുമൊഴി.

********
കൌതുകകരമായ ആകാംക്ഷയോടെ അനേകംപേര്‍ കാത്തിരുന്ന ദുബൈ മെട്രോ പ്രതീക്ഷകളൊക്കെയും തകിടം മറിക്കുകയാണോ? നേരത്തേ ഓഫീസിലെത്താന്‍ ആഗ്രഹിച്ച് മെട്രോയില്‍ കയറിയ എനിക്ക് പതിവിലും വൈകിയെത്തിയതിന്റെ ദുരനുഭവമാണ് ആദ്യ പാഠം. അടുത്ത ദിവസവും അനുഭവം മികച്ചതായില്ല; ടെക്നിക്കല്‍ പ്രോബ്ലം കാരണം സര്‍വീസ് ക്യാന്‍സല്‍ ചെയ്തെന്ന അറിയിപ്പ്. എന്തായാലും അതിമനോഹരമായി സജ്ജീകരിച്ച സ്റ്റേഷന്റെ അകത്തളങ്ങള്‍ അത്യാധുനിക സൌന്ദര്യബോധത്തിന്റെയും അസാധാരണമായ സാങ്കേതിക വൈദഗ്ദ്യത്തിന്റെയും മികച്ച പ്രതിഫലനമാണ്. മെട്രോ സര്‍വീസിനെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന കര്യമായൊരു സംശയം, പാളത്തിലേക്ക് ചാടാനൊക്കുമോ എന്നതാണ്. ചോദിച്ചത് മലയാളിയാവാനാണ് സാധ്യത. ട്രെയിന്‍ കണ്ടുപിടിച്ച നാള്‍തൊട്ട് ആചരിച്ചു വരുന്ന പ്രേമനൈരാശ്യത്താല്‍ ട്രെയിനിനു മുന്നില്‍ ചാടുന്ന മലയാളി കമിതാക്കളുടെ പാരമ്പര്യ വിനോദം പക്ഷേ ഇവിടെ നടക്കത്തില്ല.

ബഷീര്‍മാഷും അസ്സിടീച്ചറും പിന്നെ കുന്തിപ്പുഴയോരവും.

....മുമ്പൊരിക്കലും കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യരോട് കാണിക്കുന്ന ഈ സ്നേഹ കാരുണ്യങ്ങള്‍ക്കുമുന്നില്‍ എന്റെ ഉള്ള് വല്ലാതെ പിടച്ചു . കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലം മനോനില തെറ്റിയവര്‍ക്കുള്ള സഹവാസ ക്യാമ്പിനായ് ഡോക്ടര്‍ക്കും മുപ്പതോളം രോഗികള്‍ക്കും വീട് വിട്ടു കൊടുത്ത് തൊട്ടപ്പുറത്തുള്ള ഒറ്റമുറിക്കെട്ടിടത്തിലായിരുന്നു അവരുടെ താമസം.എന്റെയുള്ളില്‍ കണ്ണീരിന്റെ ഒരു കടലിരമ്പം പുറത്തു ചാടാതെ ഞാനടക്കി നിര്‍ത്തി. ഹൃദയ ശുദ്ധിയുള്ള മനുഷ്യരുടെ ......തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.